2020, ഡിസംബർ 31, വ്യാഴാഴ്‌ച

എന്തൂട്ട് വായന..?!(ചിന്ത )



“Show me a family of readers, and I will show you the people who move the world.”– 
(“വായനക്കാരുടെ ഒരു കുടുംബത്തെ എനിക്കു പരിചയപ്പെടുത്തൂ, ലോകത്തെ ചലിപ്പിക്കുന്ന ആളുകളെ ഞാൻ കാണിച്ചുതരാം.”)   -Napoleon Bonaparte

വിവരസാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തിൽ കുറച്ചുകാലത്തേക്കെങ്കിലും ജനങ്ങൾ അച്ചടിച്ച പുസ്തകങ്ങളെ അവഗണിച്ചിരുന്നു എന്നു വേണം കരുതാൻ. 

വിരൽത്തുമ്പിലെ, നിർദ്ദേശങ്ങളിൽ(commands) ലോകം മുന്നിൽ തെളിയുന്ന വിദ്യ ഉള്ളപ്പോൾ പേജുകൾ മറിച്ച് വാക്കുകളും, വാചകങ്ങളും, പരതാൻ ആർക്കാണ് താൽപര്യം!? 

എന്നാൽ പ്രസ്തുത ആവേശങ്ങൾക്ക് പിന്നാലെ പോയവർ കുറച്ചെങ്കിലും മടങ്ങിയെത്തിയിരിക്കുന്നതായാണ് പറയപ്പെടുന്നത്. 

സ്കൂളുകളിലും, കോളേജുകളിലും, മറ്റും ലൈബ്രറികൾ ആരംഭിക്കുവാൻ പി.ടി.എ യും, മറ്റു സ്ഥാപനങ്ങളും നിർലോഭമായി സഹകരിക്കുന്നു. കവലകളിൽ നിന്നും പിണങ്ങിപ്പോയ വായനശാലകൾ പുതിയ രൂപത്തിൽ അവതരിക്കുന്നു! 

ഇൻറർനെറ്റുമായി സംയോജിച്ചുള്ള ലൈബ്രറികളാണ് പുതിയ ആകർഷണം. എല്ലാത്തരം രുചികളും പരീക്ഷിക്കപ്പെടുന്ന ഇടമാണത്.

ശ്രദ്ധേയമായ മറ്റൊരു സംഗതി ഇത്രയേറെ സാഹിത്യകുതുകികളും, എഴുത്തുകാരും, മലയാളത്തിൽ ഉണ്ടെന്നുള്ളതാണ്! 
എൻ.ബി.എസ്, സാഹിത്യ സഹകരണ സംഘം.... എന്നൊക്കെയുള്ള പ്രസാധകരെ കുറിച്ചുള്ള അറിവായിരുന്നു പഴമക്കാർക്ക്. എന്നാൽ കാന്തത്തിൽ ഒട്ടിപിടിച്ചിരിക്കുന്ന ഇരുമ്പയിരുപോലെ തിങ്ങിയിരിക്കുന്നു പ്രസാധകരുടെ എണ്ണം, കേരളത്തിൽ. 

ഏതെങ്കിലും പത്ര സ്ഥാപനത്തിലെ അവഗണനയുടെ ചവറ്റുകൊട്ടയിൽ എറിയപ്പെടേണ്ടിയിരുന്ന നിരവധി കൃതികളാണ് സോഷ്യൽ മീഡിയ വഴി  വായിക്കപ്പെടുന്നത് എന്ന സത്യം മറച്ചു വയ്ക്കേണ്ട ഒന്നല്ല.

പത്രാധിപർക്ക് ഇഷ്ടപ്പെട്ടതേ മറ്റുള്ളവർ വായിക്കാവൂ എന്നൊരു ആഗോള ''പിടിവാശി സിദ്ധാന്ത''മാണ് പൊട്ടി ഒഴുകിയതിവിടെ ! 

അഭിനയിക്കുമ്പോൾ തന്നെ പ്രതികരണമറിയാമെന്ന സ്റ്റേജ് കലപോലെ തന്നെയാണ്, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന കൃതികൾക്കും ലഭിക്കുന്ന മറുപടികൾ.
എന്നാൽ, എഴുതപ്പെടുന്ന കൃതികളുടെ നിലവാരത്തകർച്ച സ്വയം മനസ്സിലാക്കുകയോ ഏറ്റെടുക്കുകയോ രചയിതാവ് ചെയ്യേണ്ടതുണ്ട്.

ഇവിടെ, തങ്ങൾ തെറ്റിദ്ധരിക്കപ്പെടുമോ എന്ന പേടി മൂലം ''നല്ലെഴുത്തു''കാർ ഇവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ മടിക്കുന്നുമുണ്ട്! 

ഇൻറർനെറ്റ് സാങ്കേതികവിദ്യകൊണ്ട് അറിവുകൾ നേടാൻ മാത്രമല്ല മാനസികവ്യാപാരങ്ങൾ മറ്റുള്ളവർക്കു മുമ്പിൽ പ്രതിഫലിപ്പിക്കുവാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 

കൂടാതെ ഓൺലൈൻ പത്രമാസികകളും മറ്റും സൗജന്യമായും, വിലയ്ക്കും, ലഭിക്കുന്ന സൗകര്യങ്ങൾ നിരവധി പേരാണ് ഉപയോഗപ്പെടുത്തുന്നത് എന്നുള്ളത് ഓൺലൈൻ പ്രസാധകർ തഴച്ചുവളരുന്നതിലൂടെ മനസ്സിലാക്കിത്തരുന്നു! 

ഏതായാലും രീതികൾ മാറുന്നുണ്ടെങ്കിലും വായനാശീലം തുടരുന്നുണ്ട് എന്നതിൽ നമുക്ക് എല്ലാവർക്കും സന്തോഷിക്കാം. എഴുത്തും, വായനയും, ചിന്തകളും വളരട്ടെ; പടർന്നു പന്തലിക്കട്ടെ.

-

സുനിൽരാജ്സത്യ

ചെമ്പരത്തിച്ചിരി (കവിത )


പത്രമെറിയുന്ന പയ്യനെ കണ്ടില്ല,

പാൽവണ്ടി വന്നോരിരമ്പലും കേട്ടില്ല! 

ചായയനത്തുവാൻ വാതകവുമില്ല;                       

വാർത്തയ്ക്കു കാതോർക്കാൻ  

വൈദ്യുതിയുമില്ല!!                                                      

നെറ്റി,ചുളിക്കേണ്ട നെറ്റുള്ള ഫോണില്ല,                   

പെറ്റമ്മയാണേ, പിശുക്കനുമല്ല ഞാൻ.              

ചെക്കന്റെ കൈയിലെ 

ഫോണൊന്ന്നോക്കിടാ-                                          

നൊക്കില്ലെനിക്കൊരു കുന്തോമറിയില്ല!!             

സ്തംഭനമന്താണ്? ചിന്തിച്ചു നിൽക്കവേ..,      

ചെമ്പരത്തിപ്പൂവ് ചാഞ്ചാടി നോക്കുന്നു.                

നൊമ്പരം ചാറുന്ന വർണ്ണവും തൂകി നീ-            

എന്തിനെൻ നെഞ്ചിലെ വേദന കൂട്ടുന്നു..?!         

ഭാഷണം ഉച്ചത്തിൽ കേൾക്കുന്നു വീഥിയിൽ,    

റിക്ഷയിൽ കൊടിപാറി പോകും വിളംബരം!      

ഭിക്ഷയ്ക്കായെൻമുന്നിൽവന്നൊ,രാളാനേരം

രോഷപ്രകടനമാണെന്നയാൾ ചൊല്ലി..!            

എന്താണ് രോഷത്തിൽ കാരണമെന്നോരോ-                

ചിന്തയിലാണ്ടു ഞാൻ നിന്നു കുറേ നേരം.           

പാത്രമനങ്ങുന്നയൊച്ച കേട്ടപ്പോഴോ,                                              

ഭാര്യയുണർന്ന കാര്യമറിഞ്ഞതും,                                                           

ചിന്തയുണർന്നതും, ചെക്കൻ മുറുത്തതും-                           

* കോളാമ്പി കൂടാതെയൊച്ച ഉണർന്നതും,              

ഒപ്പമലറി ഞാൻ രോഷം പകുത്തതും,                  

അഞ്ചു നിമിഷം യുദ്ധം നയിച്ചതും!!                                                          

@@@@@@@@@@@@

ഒരുചെറുപാത്രത്തിൽ ഇത്തിരി വെള്ളം ഞാൻ,            

വരണ്ടതൊണ്ട നനച്ചു കുടിച്ചീടവേ,    

തൊടിയിൽ തീക്കണ്ണുമായി നിൽക്കുന്നൊരാ-

ചെമ്പരത്തിപൂവ് ഞെട്ടറ്റു വീഴുന്നു..!!  

ചോരപ്പുഴയിലലച്ചു നീന്തിടുന്നു,            

ഒരു ജന്മശാപം അലിഞ്ഞു തീരും പോലെ!!                 

* കോളാമ്പി=ഉച്ചഭാഷിണി

സുനിൽരാജ്സത്യ 

മധുരപ്രണയം (കവിത )


മഞ്ഞിന്റെ തൂവൽ പറന്നിറങ്ങുംപോലെ,

മൃദുവായ് പതിയുന്നു പ്രണയം. 

പരസ്പരം മിഴി നോക്കും 

മൗനസ്വപ്നങ്ങളിൽ പൂവമ്പെയ്യും പ്രണയം! 


പുസ്തകത്താളിലെ 

അക്ഷര കൂട്ടത്തിൽ, 

നഖമുന എഴുതുന്ന പ്രണയം.

ഒറ്റയ്ക്കിരുന്നാലും കൂടൊരാളുണ്ടെന്ന 

തോന്നലിൽ തുടങ്ങുന്നു പ്രണയം!


കുളിരുള്ള ഓർമ്മകൾ 

മഴയുടെ ഈണമായി 

പെയ്തൊഴിയുന്ന പ്രണയം. 

ആകാശം ചാലിച്ച വർണ്ണ വസന്തത്തിൽ, 

മോഹങ്ങൾ മിഴി നോക്കും പ്രണയം! 


തണലുള്ളൊരാ വാകപ്പൂ മരച്ചോട്ടിലെ- 

തരളമാം കാറ്റിൽ പ്രണയം. 

ഇട വഴിത്താരയിൽ മിഴിപൂട്ടി നിൽക്കവേ, 

ചുണ്ടിൽ പകർന്നത് പ്രണയം!

മധുരം നിറഞ്ഞൊരു പ്രണയം!!

 സുനിൽരാജ്സത്യ 



2020, ഡിസംബർ 30, ബുധനാഴ്‌ച

ജനിക്കേണ്ടിയിരുന്നില്ല..! (ചിന്ത )


സൃഷ്ടിക്കപ്പെടുക.... ജന്മമെടുക്കുക... ഉത്ഭവിക്കുക..... ഇവയെല്ലാം ജനനത്തിന്റെ വകഭേദങ്ങൾ ആണല്ലോ! 

ഏറെ സന്തോഷം തരുന്ന ഒന്നാണ് ജനനം. ഓരോ ജനനത്തിന് പിന്നിലുമുള്ള നൊമ്പരങ്ങൾ ആണ് ആ സൃഷ്ടിയോട് സ്നേഹം തോന്നിക്കുന്നത്. 

അമ്മയ്ക്ക് മക്കളോട്... കവിക്ക് കവിതകളോട്... കർഷകന്  വിളകളോട് അങ്ങിനെയങ്ങിനെ....! 

ജന്മംകൊണ്ട മനുഷ്യസമൂഹം മാത്രം പരസ്പരബഹുമാനവും കടമകളും നിറവേറ്റി മുന്നോട്ടുപോകുന്നു! സസ്യഭുക്കുകളായ മൃഗങ്ങളിൽ മുലകുടി മാറും വരെയെങ്കിലും ലാളനകളും, സ്നേഹപ്രകടനങ്ങളും കാണാറുണ്ട്!

എന്നാൽ മൃഗങ്ങളിലും ക്രൂരൻ ആവാൻ മനുഷ്യന് കഴിയുമെന്ന് എത്രയോ ഉദാഹരണങ്ങൾ...!

അമ്മയെ തല്ലുന്ന മകൻ, അച്ഛനെ കൊല്ലുന്ന മകൾ, ഭാര്യ ചവിട്ടുന്ന ഭർത്താവ്.... ഇത്യാതി സംഭവങ്ങൾ നിത്യേനയെന്നോണം നാം കേട്ടുകൊണ്ടിരിക്കുന്നു! 

ജന്മം നൽകിയവരും, ജന്മം കൊണ്ടവരും തമ്മിലുള്ള ഇത്തരം അകൽച്ചകളെയും, അക്രമങ്ങളെയും പറ്റി ചിന്തിക്കുമ്പോൾ, ഐറിഷ് എഴുത്തുകാരൻ സാമുവൽ ബെക്കറ്റ് പറഞ്ഞ 'The only sin is the sin of being born' എന്ന വാചകം ഓർത്തുപോകുന്നു.

ജന്മം കൊടുത്ത ശേഷം മരണതുല്യം ജീവിച്ചിരിക്കുന്ന ഒരു സമൂഹത്തെ മറക്കാതിരിക്കുകയും, കരുതൽ നൽകുകയുമാണ് സമൂഹത്തിന് ചെയ്യാനുള്ള നല്ല കാര്യം.



സുനിൽരാജ്സത്യ 

മദ്യത്തിന്റെ മരണജാലം (കവിത )

 

തെളിയാതെ തെളിയാതെ കലങ്ങിക്കിടക്കുന്ന -

കയമാണീ ജീവിത പ്രകൃതം ..

പുലരാതെ പുലരാതെ മയങ്ങിക്കിടക്കുന്ന -

ഇരവാണീ, മദിരാപ്രണയം ..!!


മനുഷ്യനായ് പിറവിയെടുത്ത പുണ്യം -

മറന്നു പോകുവതെന്തു കഷ്ടം ?!

കരളു കരിക്കും 'വിഷം' പാനം ചെയ്തു -

മരണം വിലയ്ക്ക് വാങ്ങരുതേ..!!


കദനത്തെയാട്ടിയകറ്റുവാനോ ,

ഭാവനയൂട്ടി വളര്‍ത്തുവാനോ ,

കഴിയുകയില്ലീ, ലഹരിപേയത്താല്‍ -

കുടുംബച്ഛിദ്രം മാത്രം ഫലം ..!!


കനിവാകെവറ്റി കലിബാധയേറി-

കടബാധ്യതയില്‍ മുങ്ങിടുമ്പോള്‍ ,

തുടം വെള്ളം കിട്ടാതുഴലുകയെന്നതേ


-

കുടി കൊണ്ടുനേടുവതൊറ്റഫലം !!

-സുനിൽരാജ്സത്യ 

തിരുവാതിര (ഗാനം )



ധനുമാസ ചന്ദ്രിക തനുവിന്റെ സൗന്ദര്യം പകർന്നു തരുംരാവ് തിരുവാതിര!

കുളിർമഞ്ഞിൻ ഇളം വിരൽ മെല്ലെ തഴുകുമ്പോൾ ശൃംഗാരപദം പാടും തിരുവാതിര! 


പാതിരാപൂവുകൾ ആകാശ മുടിക്കെട്ടിൽ മിന്നിത്തിളങ്ങുന്ന തിരുവാതിര! 

യൗവനം തുളുമ്പുന്ന തരുണികൾ മനതാരിൽ പ്രണയം കരുതുന്ന തിരുവാതിര!


വെറ്റില മുറുക്കിയ ചുണ്ടിലെ ചോപ്പുമായി പാട്ടുകളൊഴുക്കുന്ന തിരുവാതിര!

വൃത്തത്തിലാടിയും ചിത്തത്തിലേറിയും നല്ല ചിത്രം തരും തിരുവാതിര!

-


സുനിൽരാജ്സത്യ 

2020, ഡിസംബർ 29, ചൊവ്വാഴ്ച

വാർത്തകൾ മങ്ങുന്നതെന്തുകൊണ്ട്?! (ചിന്ത )

 



ഓരോ പ്രഭാതത്തിലും പത്രങ്ങളെ പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വായനക്കൂട്ടം ഉണ്ടായിരുന്നു കേരളത്തിൽ! 

അവരുടേത് സമൂഹത്തിനോടുള്ള പ്രതിബദ്ധത ആയിരുന്നോ, അതോ രാഷ്ട്രീയത്തിലുള്ള അവേശമായിരുന്നോ, അതുമല്ലെങ്കിൽ, ഏതൊരുവന്റേയും വ്യക്തിത്വത്തിലേക്ക്  ഒളിഞ്ഞു നോക്കാനുള്ള തത്രപ്പാട് ആയിരുന്നുവോ..?! 

പൊതുവേ മലയാളികളായ ആണിനും പെണ്ണിനുമുണ്ടെന്ന് പറയപ്പെടുന്ന ''പരകാര്യ ജിജ്ഞാസ'' യ്ക്കുള്ള സാധ്യതയും കൂടുതലാണ്! 

വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം മാധ്യമരംഗത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്. 

കറുപ്പും വെളുപ്പും അച്ചടിയിൽ നിന്ന് നിറങ്ങൾ ചാർത്തിയുള്ള പത്രങ്ങൾ വന്നതായിരുന്നു പ്രകടമായ, ആദ്യമാറ്റം! 

ആധുനികവൽക്കരിച്ച അച്ചടി ശാലകളിൽ നിന്നും പത്രങ്ങൾ പല വർണ്ണങ്ങളിൽ, പലരൂപങ്ങളിൽ പുറത്തിറങ്ങി തുടങ്ങി. കേരളത്തിൽ ഒരു ജില്ലയിൽ മാത്രം ഓഫീസ് ഉണ്ടായിരുന്ന പല പത്രങ്ങളും, അവരുടെ പത്രങ്ങൾക്ക് വേരോട്ടമുള്ള മണ്ണുകളിൽ പുതിയ ഓഫീസ് സ്ഥാപിച്ചതും, പിന്നീട് അവിടെ നിന്ന് അച്ചടി ആരംഭിച്ചതും ചരിത്രം! 

ഓരോ ജില്ലയ്ക്കും ഓരോ പേജുകളും മാറ്റിവെച്ചു. അങ്ങിനെ നാഷണൽ എഡിഷൻ, സ്റ്റേറ്റ് എഡിഷൻ, ഡിസ്ട്രിക്ട് എഡിഷൻ...., ശേഷം ഒരു ഏരിയ  എഡിഷൻ...!!

വെബ് യുഗത്തിന്റെ വരവോടെ ഓരോ കുടുംബത്തിനും ഒരു പത്രം എന്ന നിലയിലേക്ക് വരാനായുള്ള സാധ്യതയും വിദൂരമല്ലാതായിരിക്കുന്നു!

എല്ലാ വ്യവസായത്തെയുമെന്നപോലെ, കൊറോണ പത്ര വ്യവസായത്തെയും ബാധിച്ചു!

പൊതുവിൽ സർക്കുലേഷൻ കുറവെങ്കിലും പ്രമുഖ പത്രങ്ങൾ അത് മൂടി വച്ചു കൊണ്ടാണ് പ്രവർത്തിച്ചിരുന്നതെന്ന്  അറിയുന്നു.

അച്ചടി മാധ്യമങ്ങളുടെ തന്നെ സഹോദര സ്ഥാപനങ്ങളായ  ടെലിവിഷൻ മാധ്യമങ്ങളിൽ, സെക്കൻഡുകൾ തോറും ഉപ്പും മുളകും ചേർത്തുള്ള വാർത്തകൾ വരുന്നത് മതിയായിരുന്നു, കോവിഡ് കാലം ജനങ്ങൾക്ക് ആഘോഷിക്കാൻ...!! 

പരസ്യങ്ങളിലൂടെ വരുമാനം വാരിക്കൂട്ടി കൊണ്ട് ജനങ്ങളുടെ വാർത്താസ്വാദന ശേഷിയെ മുതലെടുക്കുകയായിരുന്നു ഈ വാർത്താമാധ്യമങ്ങൾ. 

രാഷ്ട്രീയ- സിനിമാ സെലിബ്രിറ്റികളുടെ പിറകേ നടന്നു തങ്ങൾ ഉണ്ടാക്കിയെടുക്കുന്ന  ''പെയ്ഡ് വാർത്താ സംസ്കാരം'', ജനങ്ങൾ ആഘോഷമാക്കാറുണ്ടെങ്കിലും, സ്ഥിരീകരിച്ച വാർത്തകൾക്കു തന്നെയാണ് ഇപ്പോഴും ആളുകൾ വില കൊടുക്കുന്നത് എന്ന് നമുക്ക് കാണാം. 


സ്വന്തം വിരൽത്തുമ്പിൽ ഉള്ള യന്ത്രത്തിൽ അതിനുള്ള സാധ്യതയുള്ളപ്പോൾ, യാഥാർത്ഥ്യം തമസ്ക്കരിക്കുന്ന മാധ്യമ വീരന്മാർക്ക് ഇന്ന് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നതായാണ് വ്യക്തമാവുന്നത്.

-സുനിൽരാജ്സത്യ 

വനപർവ്വം (കവിത )


 
കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം 
കാട്ടു പൂമരം പൂത്തൊരുങ്ങണകാഴ്ചകളും വേണം!

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം, 
കാട്ടു പക്ഷികൾ പാട്ടുപാടണ കേൾവികളും വേണം. 

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം,
കാട്ടു വന്യത വേട്ടയാടണ രൗദ്ര താളം വേണം !!                                                                       

ഇലയനങ്ങണ മൃദുരവങ്ങളിൽ തലമുറയ്ക്ക് വണക്കം!    
അലയടിക്കും കാറ്റിലെങ്ങോ വിലപിടിച്ച സുഗന്ധം! 

കാടെനിക്ക് വേണം, കാട്ടാറെനിക്കു വേണം, 
കാട്ടറിവ്  വേണം, കാറ്റിരമ്പിന്നീണം കേട്ടറിഞ്ഞ്
കാട്ടിനുള്ളിൽ നടനടന്ന്  പോണം.

കാഴ്ചകണ്ടു പോണം, താഴ്ച നോക്കിവേണം                                            കരിയിലകൾ കിലുകിലുക്കി നടനടന്നു പോണം!                                                                  

കാടെനിക്ക് വേണം, കാട്ടാറെനിക്ക് വേണം.                                                          

ഒരുമരഛായേലെനിക്കുറങ്ങാം, 
ഒരു മരക്കായാൽ വിശപ്പകറ്റാം,
അരുവിജലത്തിൽ  വിയർപ്പൊഴുക്കാം, 
തരുവെന്റെ താങ്ങായുണർന്നിരിക്കും! 
കാടെനിക്ക് വേണം, കാട്ടാറെനിക്ക് 
വേണം.                                                             

കാടെന്റെ സ്വർഗ്ഗം, കാടെന്റെ ദൈവം, 
''കാടത്തം'' ഇല്ലാത്ത കാടെന്റെ ലോകം! 
കാട്ടുകനീതിയീകാടനോട്,
കാടിന്റെ ഉള്ളിലെ -
''കാടത്ത''മില്ലാത്ത കാടനോട്
കാട്ടുകനീതി                                           
പട്ടണമേ!!

-സുനിൽരാജ്സത്യ 

2020, ഡിസംബർ 28, തിങ്കളാഴ്‌ച

മറയുകയാണോ 2020?! (ചിന്ത )



കോവിഡും, മരണങ്ങളും കൂടി ലോകത്തെ സ്തംബ്ധമാക്കിയ വർഷമായിരുന്നു 2020. 

പരസ്പരം കരുതലും, കരുണയും, അകലെനിന്നും കൈമാറിയ വർഷം. അഹന്തയും, ആഗ്രഹങ്ങളും മരവിച്ച വർഷം. അതിലുപരിയായി പ്രകൃതിസ്വയം ശുദ്ധീകരിക്കപ്പെട്ട നാളുകളുടെ വർഷം!! 

കാടുകൾക്ക് ഹരിതാഭയേറിയിരിക്കുന്നു. ജലാശയങ്ങൾ മലിനപ്പെടാതിരിക്കുന്നു. അപ്രത്യക്ഷരായി എന്നുകരുതിയ മൃഗങ്ങളും പക്ഷികളും വനാന്തരങ്ങളിൽ സ്വൈരവിഹാരം നടത്തുന്നു! 

നഗര ഹൃദയങ്ങളിലെ ചവറ്റു കൂനകൾ കാണാനില്ല. വാഹനങ്ങളുടെ മരണപ്പാച്ചിലും കൂട്ടിയിടികളുമില്ല. പുകപടലങ്ങളുടെ കരിങ്കാടുകളില്ല!! 

-ശാന്തം! സുന്ദരം!! 

പ്രകൃതിയാകുന്ന കമ്പ്യൂട്ടറിൽ തിങ്ങിനിറഞ്ഞിരുന്ന വൈറസുകളെ നീക്കി സിസ്റ്റം റിഫ്രഷ് ചെയ്യാൻ, കാലം നിർമ്മിച്ച ''ആൻറിവൈറസ്'' ആയിരുന്നോ കോവിഡ്-19?! 

എന്തൊക്കെയായാലും സ്വർണക്കടത്തും ഭീകരപ്രവർത്തനവും അവസരവാദ രാഷ്ട്രീയവുമൊക്കെയായി കേരളം അപ്പോഴും സജീവമായിരുന്നു വാർത്തകളിൽ !!

ഒട്ടേറെ ഓർമ്മകൾ തന്ന 2020ന് വിട..!!


-സുനിൽരാജ്സത്യ 

ഞാനുമൊന്ന് പാടട്ടെ(കവിത )




എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-        

എല്ലാരും കേൾക്കുന്നപാട്ട് വേണം!                            

താളത്തിൽ പാടണം, തകിൽകൊട്ടി പാടണം-  

തളരാത്ത നിങ്ങളെൻ കൂട്ടാവണം!                                    

പാട്ടിൽ തേനൂറണം,പാടം പൂത്താടണം-                      

പട്ടിണിത്തീയൊന്നണഞ്ഞ്പോണം!                                      

പതിനാറ് പൊൻപണം, പലനാളായ് നേടണം-                

പാലത്തറയില് നേർച്ച വേണം !

പാട്ടിൽ തീ കത്തണം, പടയണി കൊട്ടണം-      

ബാധയൊഴിപ്പിക്കാൻ  ''ആട്ടു'' വേണം!                         

പായിട്ട് ഉണ്ണണം, പാണന്മാരെത്തണം-              

പൂവിട്ട് മുറ്റം ഒരുക്കീടണം!        

പാട്ടിൽ തീകത്തണം, പാദങ്ങൾ തുള്ളണം-                

താളം  പിടിക്കാത്തോർ മാറിപ്പോണം!                                

കുറ്റം പറയുന്നോർ പാട്ടിനു പോകണം,                

പാട്ടിങ്ങനെത്തന്നെ പാടിടും ഞാൻ!                    

എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-                    

പാട്ടെന്നിലാശ്വാസ കാറ്റ് വീശും!                                          

പാട്ടൊന്നു പാടണം, പാതകൾ താണ്ടണം-                                    

പട്ടട പൂകുമ്പോൾ കൂട്ട് വേണം!                              

പട്ടടയിൽ കൂട്ടു പാട്ട് വേണം!!

-സുനിൽരാജ്സത്യ 





മരത്തണൽ (കവിത )

 https://youtu.be/ie4_iAz8EHQ



ഒരു വിത്തുനീപാകി അതു മരമാകുമ്പോൾ,
ഒരു മകൾ നിനക്കെന്ന് ഞാൻ പറയും. 
ആ മരം താങ്ങായി തണലായി നിന്നുടെ
ജീവശ്വാസത്തിനും ഉയിരു നൽകും!
ഒരു മരച്ചില്ലയിൽ കാറ്റും കിളികളും,
കലപിലകൂട്ടും കവിത ചൊല്ലും.
വേനലിൽ കുളിരേകും മഴയത്ത് കുടയാകും-                                            
വേദനിക്കുമ്പോൾ താങ്ങി നിർത്തും! 
ഒരു മരം വരമാണ് സുഖമുള്ള കനവാണ് 
ആശിക്കുവോരുടെ ആശ്രമവും
ആശ്രയിക്കാമിതു തലമുറകൾ തോറും-  

പാലിച്ചു, ലാളിച്ചു പോറ്റിനിന്നാൽ! 
ഒരുമരം പുഷ്പിച്ച പൂക്കൾ വേണ്ടേ?
അതിലിളം തേനിന്റെ രുചികളുണ്ടേ..!
പൂപിന്നെ കായായി പാകമായി-
ഫലമായി പശിയാറ്റാൻ തന്നിടില്ലേ..!?
ഒരു മരം വരമാണ് എന്നു പാടാം.
ആ മരം തണലാണ് എന്നുകാണാം!
ആ തണൽ ഭൂമിയെ കാത്തുകൊള്ളും,
ആ ഭൂമി നമ്മുടെ സ്വർഗ്ഗമാകും!!

 -സുനിൽരാജ്സത്യ 

2020, ഡിസംബർ 27, ഞായറാഴ്‌ച

Sickness is not a sin (ചിന്ത )

 

Illness is not a mistake. But it is a big mistake not to pay attention to the disease. I have experienced that illnesses and accidents that come to us unexpectedly, the resulting hospitalization, and the huge amount of money spent

there affect not only a family but the community itself.

Rs 30 lakh was spent on me in the hospital by my wife’s father and her cousins. I was in a coma after undergoing liver transplant surgery and did not know how such a large sum of money was organized and the efforts and mental anguish they experienced then ..!
Such a horrible life for me who has never done any harm to anyone !!
This is the unavoidable debt of giving birth. This, of course, is not the case; Has arrived!
But also to the family members including the wife who shared the losses !! (wife is the donour )
These are not problems that can be solved by returning from the hospital. Follow-up treatment will require thousands of rupees per month! Therefore, we have to take care of ourselves to prevent the disease.

-Sunilrajsathya 

സാരസ്വതം (കവിത )

വാക്കിരച്ചൊഴുകുന്ന സൗപർണികയുടെ, 

നാക്കിലെഴുതിയ പരംപൊരുൾ തേടി- 

എത്തിയെൻ മനമിനിയും മുടങ്ങാതെ ചിത്-

പാദം വണങ്ങി ചെങ്കുങ്കുമമണിയുവാൻ!!


ആരോഹണങ്ങളിൽ കയറിത്തളർന്നെന്റെ-

ആരോഗ്യവുംസ്വത്തുമണയാനൊരുങ്ങവേ,

അമ്മേ,നീയിറ്റിച്ച വാക്കിൻ ചെറുതുള്ളി, 

അലിഞ്ഞെന്നിൽ കാവ്യ, മൃതസഞ്ജീവനിയായി!


കാടിറങ്ങിക്കരിഞ്ഞ മോഹങ്ങളെല്ലാമേ, 

കാടുകേറു,ന്നിപ്പോളമ്മതൻ പദംപൂകാൻ... 

കുടയേന്തി നിൽക്കുന്ന വന്മരച്ഛായയിൽ മെല്ലവേ,

കുടജാദ്രി മലയേറാൻ കൈത്താങ്ങ് നൽകണേ. 


സർവ്വജ്ഞപീഠത്തിൽ ഇരിക്കേണം സ്വസ്ഥ


മായി,മനം

ശങ്കയൊഴിവാക്കി നിർമ്മലമാക്കണം. 

ആതങ്കമെല്ലാം അകറ്റുവാനെത്തുന്നു, മന്ദമായ്-                                      

സങ്കീർത്തനങ്ങൾ പാടിയിളം തെന്നൽ!


മൗനങ്ങൾ മന്ത്രം ചൊല്ലുന്ന മലമേലെ- 

ദാഹിച്ചുഞാനെത്തിനിൽക്കുന്നു അംബികേ,

സാരസ്വതമിറ്റു നൽകുവാനാകുമോ- 

സൗന്ദര്യലഹരി സ്തോത്രം ഗ്രഹിക്കുവാൻ..!!

 -സുനിൽരാജ്സത്യ 

🔱🔱🔱🔱🔱🔱🔱🔱

കൃഷ്ണവസന്തത്തിലെ രാധിക (കവിത )



നീലക്കടമ്പിന്റെ പൂക്കാത്ത കൊമ്പിൽ ഞാൻ-
നോട്ടമിട്ടങ്ങിനെ നിന്നനേരം,
തഴുകാൻ വരാതെ മറന്ന വസന്തത്തെ                              തെല്ലൊരുകോപമോടോർത്തുപോയി.
കളകളംപാടാതൊഴുകുന്നു യമുനയും-
ഇളംവെയിൽമേലാപ്പണിഞ്ഞുകൊണ്ട് !
ചിലനേരമിണകളെ പാടി വിളിക്കുന്ന-
കിളികുലജാലവും മൗനമായി!
ദൂതുമായെത്തുന്ന തെന്നലും വന്നില്ല, 

ചോദിക്കുവാൻ മുന്നിലാരുമില്ല.            

നേദിക്കുവാൻ ദലം നീട്ടിനിൽക്കാറുള്ള,

തുളസിയും വാടി കുഴഞ്ഞു നിൽപ്പൂ !!
''ഋതുവിന്റെ മാറ്റമോടിടയുവാനാകുമോ''
പരിഭവമാരോട് ചൊല്ലിടേണ്ടൂ...?!
പകലോനുമറിയില്ല, പഴഞ്ചൊല്ലുമുണർന്നില്ല, പരിതാപമോടെഞാൻനിൽക്കയല്ലോ!
സ്വപ്നങ്ങളേറെ പെയ്യുമീ ഭൂമിയിൽ 
സത്യങ്ങളെല്ലാം മറഞ്ഞുപോയോ?
നിത്യം പകരുന്ന മായികക്കാഴ്ചകൾ 

'അർത്ഥ'ങ്ങൾ തേടിയകന്നു പോയോ!?
ഇല്ലെനിക്കാവില്ല ഈ കാഴ്ച കാണുവാൻ-
തെല്ലഭയം കണ്ണൻ വന്നുവെന്നാൽ! 
കണ്ണാ നീ കാണേണം നിന്റെയീഭൂമിക-
മോഹിച്ചുനിൽപൂ വസന്തകാലം!
 
ഒരു ചെറുകാറ്റിലെ കുഴൽ നാദദൂതിതാ
പരിഭവം മാറ്റിയെൻ കവിൾതഴുകി.
അതിലെന്റെ കണ്ണന്റെ മുരളിക പാടിയ
 ''രതിസുഖസാരേ '' നിറഞ്ഞുനിന്നു!

നേർത്ത മഴയുടെ തുള്ളി ചൊരിയവേ-
കടമ്പിൻ ചോട്ടിലെൻകണ്ണനെത്തി. 

ഓടക്കുഴലിന്റേ നാദത്തിൽ പൂത്തിതാ-
കടമ്പും, തുടർവന്ന യാമങ്ങളും..!!

-സുനിൽരാജ്സത്യ 

One More Death (കവിത )

In the voids between the distances
The mind went down.
Rhythm to the swollen, clockwise heartbeat
Wrong!
The thread is broken mine
Silence
To the sky
Flew.
Between the clouds
From you
The dream brought tears.
To the water in the letterless memoir
My poem

is also ready for suicide !!

 -Sunilrajsathya  

Bedroom (കവിത )




Expectations,

Like a lonely cave - endless,

That 's it!

Even the breaths resonate

Silent tomb.

Burning in the fire of the soul

Warm prayers!

The grave of memories that are dead but not digested !!

Boiling tears in the eyes of the bright eye, the flood of the sea !!

A kiss at the funeral.

In the tomb,

Sleep in the scorching cold!

The first night of the one who embraced the ties and left the caste !!


 -Sunilrajsathya 

Soldiers - These are angels (കവിത )




In me,

When you wake up-

Were sleep deprived,

My ministers-

Sisters.

Thin mask

Moist face,

Cold fingers,

With a dissolved mind,

Laughing around .. !!

Suddenly,

When I was unconscious, it was as if they had lost something

Breathe!

I do not know

They are caring.

Death and medicine

War between!

My-

Another between body and soul ..!

Defeating that death

Soldiers,

Around me.

The drugs in their hands and the coals in their minds are the weapon against death !!

When I faint,

The soldiers are winning,

Reason,

In each sedation

The energy of the soul

Getting ... !!


-Sunilrajsathya

Friend of Nature -(സുഗതകുമാരി)


 


Expectations were as bright as star blossoms in the wild blue!

Like the abysses of the silent valleys

Thoughts were deep !!

In the cold streams

Poems were a fountain of liver cooling!

In a smoky mind

Inhabiting the concept of Krishna,

Life that gave shelter !!

To the side of nature, to face the arrows that are still falling - only endless memories and poems !!

 -Sunilrajsathya 


Borrowed Heart (കവിത )



 

Beyond words and looks

With poems

Heart

We are debtors

For my poem

And your heart,

For your poem

And my heart .. !!

Of enjoyment

In pastures

Loved and adored

The past ..!

The aroma of copper blossom

As

Each poem

When it blooms

To the soul

Invoked

In fervent love,

Depths,

There is no sky!

Words

Falling

And loneliness

Lying letters

Books only!

That's where the debt is

The heart came together

The harp says !!

 -Sunilrajsathya 

What I mean (ഉദ്ദേശിച്ചത് )


 This race is not about beating me up and defeating those who have advanced. 
   
On the contrary, if the pearls of any good that are left of them are lost, 
it is only a step back in the hope that it will ever be able to reach them !!

-Sunilrajsathya