2020, ഡിസംബർ 29, ചൊവ്വാഴ്ച

വനപർവ്വം (കവിത )


 
കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം 
കാട്ടു പൂമരം പൂത്തൊരുങ്ങണകാഴ്ചകളും വേണം!

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം, 
കാട്ടു പക്ഷികൾ പാട്ടുപാടണ കേൾവികളും വേണം. 

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം,
കാട്ടു വന്യത വേട്ടയാടണ രൗദ്ര താളം വേണം !!                                                                       

ഇലയനങ്ങണ മൃദുരവങ്ങളിൽ തലമുറയ്ക്ക് വണക്കം!    
അലയടിക്കും കാറ്റിലെങ്ങോ വിലപിടിച്ച സുഗന്ധം! 

കാടെനിക്ക് വേണം, കാട്ടാറെനിക്കു വേണം, 
കാട്ടറിവ്  വേണം, കാറ്റിരമ്പിന്നീണം കേട്ടറിഞ്ഞ്
കാട്ടിനുള്ളിൽ നടനടന്ന്  പോണം.

കാഴ്ചകണ്ടു പോണം, താഴ്ച നോക്കിവേണം                                            കരിയിലകൾ കിലുകിലുക്കി നടനടന്നു പോണം!                                                                  

കാടെനിക്ക് വേണം, കാട്ടാറെനിക്ക് വേണം.                                                          

ഒരുമരഛായേലെനിക്കുറങ്ങാം, 
ഒരു മരക്കായാൽ വിശപ്പകറ്റാം,
അരുവിജലത്തിൽ  വിയർപ്പൊഴുക്കാം, 
തരുവെന്റെ താങ്ങായുണർന്നിരിക്കും! 
കാടെനിക്ക് വേണം, കാട്ടാറെനിക്ക് 
വേണം.                                                             

കാടെന്റെ സ്വർഗ്ഗം, കാടെന്റെ ദൈവം, 
''കാടത്തം'' ഇല്ലാത്ത കാടെന്റെ ലോകം! 
കാട്ടുകനീതിയീകാടനോട്,
കാടിന്റെ ഉള്ളിലെ -
''കാടത്ത''മില്ലാത്ത കാടനോട്
കാട്ടുകനീതി                                           
പട്ടണമേ!!

-സുനിൽരാജ്സത്യ 

2020, ഡിസംബർ 28, തിങ്കളാഴ്‌ച

മറയുകയാണോ 2020?! (ചിന്ത )



കോവിഡും, മരണങ്ങളും കൂടി ലോകത്തെ സ്തംബ്ധമാക്കിയ വർഷമായിരുന്നു 2020. 

പരസ്പരം കരുതലും, കരുണയും, അകലെനിന്നും കൈമാറിയ വർഷം. അഹന്തയും, ആഗ്രഹങ്ങളും മരവിച്ച വർഷം. അതിലുപരിയായി പ്രകൃതിസ്വയം ശുദ്ധീകരിക്കപ്പെട്ട നാളുകളുടെ വർഷം!! 

കാടുകൾക്ക് ഹരിതാഭയേറിയിരിക്കുന്നു. ജലാശയങ്ങൾ മലിനപ്പെടാതിരിക്കുന്നു. അപ്രത്യക്ഷരായി എന്നുകരുതിയ മൃഗങ്ങളും പക്ഷികളും വനാന്തരങ്ങളിൽ സ്വൈരവിഹാരം നടത്തുന്നു! 

നഗര ഹൃദയങ്ങളിലെ ചവറ്റു കൂനകൾ കാണാനില്ല. വാഹനങ്ങളുടെ മരണപ്പാച്ചിലും കൂട്ടിയിടികളുമില്ല. പുകപടലങ്ങളുടെ കരിങ്കാടുകളില്ല!! 

-ശാന്തം! സുന്ദരം!! 

പ്രകൃതിയാകുന്ന കമ്പ്യൂട്ടറിൽ തിങ്ങിനിറഞ്ഞിരുന്ന വൈറസുകളെ നീക്കി സിസ്റ്റം റിഫ്രഷ് ചെയ്യാൻ, കാലം നിർമ്മിച്ച ''ആൻറിവൈറസ്'' ആയിരുന്നോ കോവിഡ്-19?! 

എന്തൊക്കെയായാലും സ്വർണക്കടത്തും ഭീകരപ്രവർത്തനവും അവസരവാദ രാഷ്ട്രീയവുമൊക്കെയായി കേരളം അപ്പോഴും സജീവമായിരുന്നു വാർത്തകളിൽ !!

ഒട്ടേറെ ഓർമ്മകൾ തന്ന 2020ന് വിട..!!


-സുനിൽരാജ്സത്യ 

ഞാനുമൊന്ന് പാടട്ടെ(കവിത )




എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-        

എല്ലാരും കേൾക്കുന്നപാട്ട് വേണം!                            

താളത്തിൽ പാടണം, തകിൽകൊട്ടി പാടണം-  

തളരാത്ത നിങ്ങളെൻ കൂട്ടാവണം!                                    

പാട്ടിൽ തേനൂറണം,പാടം പൂത്താടണം-                      

പട്ടിണിത്തീയൊന്നണഞ്ഞ്പോണം!                                      

പതിനാറ് പൊൻപണം, പലനാളായ് നേടണം-                

പാലത്തറയില് നേർച്ച വേണം !

പാട്ടിൽ തീ കത്തണം, പടയണി കൊട്ടണം-      

ബാധയൊഴിപ്പിക്കാൻ  ''ആട്ടു'' വേണം!                         

പായിട്ട് ഉണ്ണണം, പാണന്മാരെത്തണം-              

പൂവിട്ട് മുറ്റം ഒരുക്കീടണം!        

പാട്ടിൽ തീകത്തണം, പാദങ്ങൾ തുള്ളണം-                

താളം  പിടിക്കാത്തോർ മാറിപ്പോണം!                                

കുറ്റം പറയുന്നോർ പാട്ടിനു പോകണം,                

പാട്ടിങ്ങനെത്തന്നെ പാടിടും ഞാൻ!                    

എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-                    

പാട്ടെന്നിലാശ്വാസ കാറ്റ് വീശും!                                          

പാട്ടൊന്നു പാടണം, പാതകൾ താണ്ടണം-                                    

പട്ടട പൂകുമ്പോൾ കൂട്ട് വേണം!                              

പട്ടടയിൽ കൂട്ടു പാട്ട് വേണം!!

-സുനിൽരാജ്സത്യ 





മരത്തണൽ (കവിത )

 https://youtu.be/ie4_iAz8EHQ



ഒരു വിത്തുനീപാകി അതു മരമാകുമ്പോൾ,
ഒരു മകൾ നിനക്കെന്ന് ഞാൻ പറയും. 
ആ മരം താങ്ങായി തണലായി നിന്നുടെ
ജീവശ്വാസത്തിനും ഉയിരു നൽകും!
ഒരു മരച്ചില്ലയിൽ കാറ്റും കിളികളും,
കലപിലകൂട്ടും കവിത ചൊല്ലും.
വേനലിൽ കുളിരേകും മഴയത്ത് കുടയാകും-                                            
വേദനിക്കുമ്പോൾ താങ്ങി നിർത്തും! 
ഒരു മരം വരമാണ് സുഖമുള്ള കനവാണ് 
ആശിക്കുവോരുടെ ആശ്രമവും
ആശ്രയിക്കാമിതു തലമുറകൾ തോറും-  

പാലിച്ചു, ലാളിച്ചു പോറ്റിനിന്നാൽ! 
ഒരുമരം പുഷ്പിച്ച പൂക്കൾ വേണ്ടേ?
അതിലിളം തേനിന്റെ രുചികളുണ്ടേ..!
പൂപിന്നെ കായായി പാകമായി-
ഫലമായി പശിയാറ്റാൻ തന്നിടില്ലേ..!?
ഒരു മരം വരമാണ് എന്നു പാടാം.
ആ മരം തണലാണ് എന്നുകാണാം!
ആ തണൽ ഭൂമിയെ കാത്തുകൊള്ളും,
ആ ഭൂമി നമ്മുടെ സ്വർഗ്ഗമാകും!!

 -സുനിൽരാജ്സത്യ 

2020, ഡിസംബർ 27, ഞായറാഴ്‌ച

Sickness is not a sin (ചിന്ത )

 

Illness is not a mistake. But it is a big mistake not to pay attention to the disease. I have experienced that illnesses and accidents that come to us unexpectedly, the resulting hospitalization, and the huge amount of money spent

there affect not only a family but the community itself.

Rs 30 lakh was spent on me in the hospital by my wife’s father and her cousins. I was in a coma after undergoing liver transplant surgery and did not know how such a large sum of money was organized and the efforts and mental anguish they experienced then ..!
Such a horrible life for me who has never done any harm to anyone !!
This is the unavoidable debt of giving birth. This, of course, is not the case; Has arrived!
But also to the family members including the wife who shared the losses !! (wife is the donour )
These are not problems that can be solved by returning from the hospital. Follow-up treatment will require thousands of rupees per month! Therefore, we have to take care of ourselves to prevent the disease.

-Sunilrajsathya 

സാരസ്വതം (കവിത )

വാക്കിരച്ചൊഴുകുന്ന സൗപർണികയുടെ, 

നാക്കിലെഴുതിയ പരംപൊരുൾ തേടി- 

എത്തിയെൻ മനമിനിയും മുടങ്ങാതെ ചിത്-

പാദം വണങ്ങി ചെങ്കുങ്കുമമണിയുവാൻ!!


ആരോഹണങ്ങളിൽ കയറിത്തളർന്നെന്റെ-

ആരോഗ്യവുംസ്വത്തുമണയാനൊരുങ്ങവേ,

അമ്മേ,നീയിറ്റിച്ച വാക്കിൻ ചെറുതുള്ളി, 

അലിഞ്ഞെന്നിൽ കാവ്യ, മൃതസഞ്ജീവനിയായി!


കാടിറങ്ങിക്കരിഞ്ഞ മോഹങ്ങളെല്ലാമേ, 

കാടുകേറു,ന്നിപ്പോളമ്മതൻ പദംപൂകാൻ... 

കുടയേന്തി നിൽക്കുന്ന വന്മരച്ഛായയിൽ മെല്ലവേ,

കുടജാദ്രി മലയേറാൻ കൈത്താങ്ങ് നൽകണേ. 


സർവ്വജ്ഞപീഠത്തിൽ ഇരിക്കേണം സ്വസ്ഥ


മായി,മനം

ശങ്കയൊഴിവാക്കി നിർമ്മലമാക്കണം. 

ആതങ്കമെല്ലാം അകറ്റുവാനെത്തുന്നു, മന്ദമായ്-                                      

സങ്കീർത്തനങ്ങൾ പാടിയിളം തെന്നൽ!


മൗനങ്ങൾ മന്ത്രം ചൊല്ലുന്ന മലമേലെ- 

ദാഹിച്ചുഞാനെത്തിനിൽക്കുന്നു അംബികേ,

സാരസ്വതമിറ്റു നൽകുവാനാകുമോ- 

സൗന്ദര്യലഹരി സ്തോത്രം ഗ്രഹിക്കുവാൻ..!!

 -സുനിൽരാജ്സത്യ 

🔱🔱🔱🔱🔱🔱🔱🔱

കൃഷ്ണവസന്തത്തിലെ രാധിക (കവിത )



നീലക്കടമ്പിന്റെ പൂക്കാത്ത കൊമ്പിൽ ഞാൻ-
നോട്ടമിട്ടങ്ങിനെ നിന്നനേരം,
തഴുകാൻ വരാതെ മറന്ന വസന്തത്തെ                              തെല്ലൊരുകോപമോടോർത്തുപോയി.
കളകളംപാടാതൊഴുകുന്നു യമുനയും-
ഇളംവെയിൽമേലാപ്പണിഞ്ഞുകൊണ്ട് !
ചിലനേരമിണകളെ പാടി വിളിക്കുന്ന-
കിളികുലജാലവും മൗനമായി!
ദൂതുമായെത്തുന്ന തെന്നലും വന്നില്ല, 

ചോദിക്കുവാൻ മുന്നിലാരുമില്ല.            

നേദിക്കുവാൻ ദലം നീട്ടിനിൽക്കാറുള്ള,

തുളസിയും വാടി കുഴഞ്ഞു നിൽപ്പൂ !!
''ഋതുവിന്റെ മാറ്റമോടിടയുവാനാകുമോ''
പരിഭവമാരോട് ചൊല്ലിടേണ്ടൂ...?!
പകലോനുമറിയില്ല, പഴഞ്ചൊല്ലുമുണർന്നില്ല, പരിതാപമോടെഞാൻനിൽക്കയല്ലോ!
സ്വപ്നങ്ങളേറെ പെയ്യുമീ ഭൂമിയിൽ 
സത്യങ്ങളെല്ലാം മറഞ്ഞുപോയോ?
നിത്യം പകരുന്ന മായികക്കാഴ്ചകൾ 

'അർത്ഥ'ങ്ങൾ തേടിയകന്നു പോയോ!?
ഇല്ലെനിക്കാവില്ല ഈ കാഴ്ച കാണുവാൻ-
തെല്ലഭയം കണ്ണൻ വന്നുവെന്നാൽ! 
കണ്ണാ നീ കാണേണം നിന്റെയീഭൂമിക-
മോഹിച്ചുനിൽപൂ വസന്തകാലം!
 
ഒരു ചെറുകാറ്റിലെ കുഴൽ നാദദൂതിതാ
പരിഭവം മാറ്റിയെൻ കവിൾതഴുകി.
അതിലെന്റെ കണ്ണന്റെ മുരളിക പാടിയ
 ''രതിസുഖസാരേ '' നിറഞ്ഞുനിന്നു!

നേർത്ത മഴയുടെ തുള്ളി ചൊരിയവേ-
കടമ്പിൻ ചോട്ടിലെൻകണ്ണനെത്തി. 

ഓടക്കുഴലിന്റേ നാദത്തിൽ പൂത്തിതാ-
കടമ്പും, തുടർവന്ന യാമങ്ങളും..!!

-സുനിൽരാജ്സത്യ